തൃശ്ശൂർ: ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. തൃശ്ശൂർ നല്ലെങ്കരയിൽ ഗുണ്ടകൾ ഉൾപ്പെടെയുള്ള 12ഓളം പേർ വരുന്ന സംഘം ലഹരിപാർട്ടി നടത്തിയിരുന്നു.
പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു ലഹരിപാർട്ടി. ലഹരിപാർട്ടി നടക്കുന്നതിനിടയിൽ ഇവർ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പ്രദേശവാസികൾ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് ഇവിടേയ്ക്ക് എത്തിച്ചേരുകയായിരുന്നു. ലഹരിപാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേർന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു.മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.