ലഖ്നൗ: ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഭിക്ഷ യാചിക്കുന്നതായി പ്രദേശവാസികള്‍ ആരോപിച്ചതോടെ നാല് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ബല്ലിയ ജില്ലയിലാണ് സംഭവം.
കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ ചോദ്യം ചെയ്തുവരികയാണ്. ബല്ലിയയിലെ ബല്ലിയ-സിക്കന്ദര്‍പൂര്‍ ദേശീയ പാതയില്‍ വാഹനയാത്രികരില്‍ നിന്നും വഴിയാത്രക്കാരില്‍ നിന്നുമാണ് കുട്ടികള്‍ പണം ചോദിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്പ്പെടുത്തുകയായിരുന്നുസാമ്പത്തികമായി സ്ഥിരതയുള്ള പശ്ചാത്തലമുള്ളവരാണെന്ന സംശയമാണ് പ്രദേശവാസികള്‍ പ്രകടിപ്പിച്ചത്. ഗുജറാത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെന്നും ബല്ലിയ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ധരംശാലയിലാണ് താമസിക്കുന്നതെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനൊപ്പം കൈയ്യിലുണ്ടായിരുന്ന രസീത് പോലുളളയൊന്ന് യാത്രക്കാരെ കാണിച്ചതായും പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പെണ്‍കുട്ടികളുടെ കൈവശം ആധാര്‍കാര്‍ഡ് ഉണ്ട്. ഇതുപയോഗിച്ച് ധരംശാലയില്‍ താമസം ശരിയാക്കിയത്. പണം അഭ്യര്‍ത്ഥിക്കുന്നതിന് പുറമെ പെണ്‍കുട്ടികള്‍ പത്ത് രൂപ നിരക്കിലുള്ള ബുക്ക്ലെറ്റുകളും വില്‍പ്പന നടത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തെന്ന സംശയത്തിലാണ് പൊലീസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.