കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ലെന്നുമാണ് കോസ്റ്റ് ഗോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നത്.
200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു. അതേസമയം കപ്പലിനെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. നാവികസേനയും ദൗത്യസംഘവും ചേര്‍ന്ന് കപ്പലിനെ ഓഫ്ഷോര്‍ വാരിയര്‍ ടഗുമായി ബന്ധിപ്പിച്ച് ഇനി കൂടുതല്‍ ഉള്‍ക്കടലിലേക്ക് വലിച്ചു നീക്കാനുള്ള ശ്രമം തുടരുകയാണ്.തീ പിടിച്ച കപ്പല്‍ തീരത്തേക്ക് ഒഴുകിയത് ആശങ്കയായിരുന്നു. കപ്പലിലെ തീപൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറും. മഴ കടലിലെ കാറ്റിന്റെ വേഗത ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. രക്ഷാ ദൗത്യത്തിന് ഇത് വെല്ലുവിളിയായേക്കും. അതേസമയം കപ്പലില്‍ നിന്ന്കാണാതായ 4 ജീവനക്കാരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ന് ജൂണ്‍ 9 ന് ഉച്ചയോടെയായിരുന്നു തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.