പയ്യന്നൂർ: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയ കാർ കണ്ടെത്തി. മൂന്ന് ദിവസത്തിനുശേഷം ജലനിരപ്പ് താഴ്ന്നപ്പോഴാണ് കാർ ലഭിച്ചത്. അപകടം നടന്ന മുക്കൂട് പാലത്തിന് 300 മീറ്റർ അകലെ നിന്നാണ് കാർ കണ്ടെത്തിയത്
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവമുണ്ടായത്. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മൂക്കൂട് പാലത്തിലൂടെ വെള്ളം ശക്തമായി ഒഴുകുന്നുണ്ടായിരുന്നു. പാലം കടക്കുന്നതിനിടെ കാർ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.വെള്ളം കുത്തിയൊഴുകുകയാണെന്നും അതുവഴി പോകരുതെന്നും നാട്ടുകാർ വിളിച്ചു പറഞ്ഞിരുന്നു.എന്നാൽ മഴയായതുകൊണ്ട് ഇത് കേൾക്കാതെ സംഘം കാർ ഓടിച്ചുപോകുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലത്തിന് മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയ കാർ കണ്ടെത്തി. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ ആയിരുന്നു അപകടം.
0
ഞായറാഴ്ച, ജൂൺ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.