സാഹസിക വിനോദങ്ങള്‍ നിരോധിച്ച ഇടുക്കി അടിമാലിയില്‍ ഉത്തരവ് ലംഘിച്ച് സിപ് ലൈന്റെ പ്രവര്‍ത്തനം. എംഎം മണി എംഎല്‍എയുടെ സഹോദരന് എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍ ആണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.
മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച മേഖലയാണിത്. ഉത്തരവ് മറികടന്നിട്ടും ജില്ലാ ഭരണകൂടം നടപടി എടുത്തിട്ടില്ല.അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈനെന്ന സാഹസിക വിനോദ കേന്ദ്രമാണ് ഉത്തരവ് മറികടന്ന് പ്രവര്‍ത്തിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്തെ സാഹസിക വിനോദങ്ങള്‍ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. മഴ കുറയുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം തഹസീല്‍ദാര്‍മാര്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഈ സമയത്ത് പോലും തഹസീല്‍ദാര്‍ സാഹസിക വിനോദങ്ങള്‍ തുടരാമെന്ന തീരുമാനമെടുത്തിട്ടില്ല. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മറ്റെല്ലാ സിപ് ലൈനുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും ഹൈറേഞ്ച് സിപ് ലൈന്റെ പ്രവര്‍ത്തനം മാത്രം നിര്‍ബാധം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.