തിരുവനന്തപുരം: പ്രായോഗിക പരീക്ഷയിൽ ജയിച്ചാൽ ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും ശ്രമിക്കുമെന്നും എന്നാൽ അതിനൊന്നും വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളമാണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഡിജിറ്റൽ ലൈസൻസും ആർസിബുക്കും ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ട്യൂട്ടോറിയൽ വീഡിയോ കെഎസ്ആർടിസി, എംവിഡി എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും സോഷ്യൽമീഡിയ പേജുകളിമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ലൈസൻസിൽ ഹോളോഗ്രാം വേണമെന്നത് തെറ്റാണ്. ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് പൊലീസിനടക്കം കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയയിൽ പോയാൽ കാർഡായി മാറ്റാം. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മാറ്റം വിപ്ലവകരമാണെന്നും ഇന്ത്യയിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.