കോഴിക്കോട് : അസം സ്വദേശിയായ പെണ്‍കുട്ടിയെ സെക്സ് റാക്കറ്റിന്റെ കെണിയില്‍ കുടുക്കി ചൂഷണംചെയ്ത സംഭവത്തില്‍ ഒരാള്‍ക്കൂടി പിടിയില്‍. അസം സ്വദേശിയായ റാക്കി ബുധീന് അന്‍സാരിയെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്. അസം സ്വദേശികളായ ഫര്ഹാന് അലി, അക്ലീമ ഖാത്തൂന് എന്നിവരെ കേസില്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി, ഇവിടെനിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ അഭയംതേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജോലി വാഗ്ദാനംചെയ്ത് അസമില്‍നിന്ന് കൊണ്ടുവന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.അസം സ്വദേശിയായ ഫര്ഹാന് അലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മൂന്നുമാസം മുമ്പ് കേരളത്തില്‍ എത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാല്‍, കോഴിക്കോട്ട് എത്തിച്ച പെണ്‍കുട്ടിയെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മേയ് ആദ്യമാണ് പോലീസ് സ്റ്റേഷനില്‍ അഭയംതേടിയെത്തിയത്.അതിനിടെ, സംഭവത്തില്‍ പ്രതികള്‍ക്ക് മലയാളികളായ ചിലരുടെ സഹായംലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ യുവതികളെ സംഘം കേരളത്തിലേക്ക് എത്തിച്ചതായും വിവരങ്ങളുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.