മൂന്ന് ദിവസത്തോളം ക്രൂര മർദ്ദനം, വാരിയെല്ലുകൾ ഒടിഞ്ഞു, ചവിട്ടേറ്റ് കൈകളും ഒടിഞ്ഞു.. സഹോദരന്റെ മർദ്ദനമേറ്റ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..!

തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഷഹീന മൂന്നുദിവസത്തോളം ക്രൂരമായ മർദനത്തിനിരയായതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മർദനത്തിൽ ഷഹീനയുടെ തലയോട്ടി പൊട്ടിയിരുന്നു. രണ്ടുവശത്തെയും വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.ഷഹീനയുടെ ശരീരമാസകലം നഖമുപയോഗിച്ച് മാന്തിയതിന്റെയും ഉരഞ്ഞതിന്റെയും പാടുകളുണ്ട്. ശരീത്തിൽ കടിയേറ്റതിന്റെയും പാടുണ്ട്. ചവിട്ടേറ്റു കൈകളും ഒടിഞ്ഞിട്ടുണ്ട്. ശരീരമാസകലം ഇടിയും അടിയും ഏറ്റതിന്റെ പാടുകളും ചതവുകളുമുണ്ട്. പലതവണയായി മർദനവും പിടിവലിയും നടന്നതായാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
മരിക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഷഹീനയെ ഷംഷാദ് ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മലപ്പുറം സ്വദേശിയായ ഒരു യുവാവുമായി സഹോദരിക്കുണ്ടായ സൗഹൃദത്തെ ഷംഷാദ് എതിർത്തിരുന്നു. ഇതിനെച്ചൊല്ലിയാണ് തുടർച്ചയായി ഇവർ തമ്മിൽ തർക്കമുണ്ടായത്. ശനിയാഴ്ച ഈ യുവാവുമായി വീഡിയോകോൾ ചെയ്യുന്നതു കണ്ടതാണ് കൊലപ്പെടുത്താനുള്ള പ്രകോപനമെന്നാണ് ഷംഷാദ് പോലീസിനോടു പറഞ്ഞത്.
മരണം ഉറപ്പാക്കിയശേഷമാണ് അടുത്ത സുഹൃത്തായ ചെമ്പഴന്തി സ്വദേശി വൈശാഖിനെ വിളിച്ചുവരുത്തുന്നത്. ആരും അറിയാതെ ഷഹീനയുടെ മൃതദേഹം ഒളിപ്പിക്കാനായിരുന്നു ശ്രമം. അപ്പോഴാണ് അപ്രതീക്ഷിതമായി ഇവരുടെ മാതാപിതാക്കൾ എത്തിയത്. ഇവർ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

വൈശാഖിനെതിരേ അടിപിടിയും മോഷണവുമടക്കം എഴ് കേസുകളുണ്ട്. ഷംഷാദിനെതിരേയും സമാനമായ അഞ്ച് കേസുകളുണ്ട്. ഇതിൽ ഒരു കേസിൽ ഒളിവിൽക്കഴിയാനാണ് ഷംഷാദ് മണ്ണന്തലയിൽ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്.

പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ മുഹമ്മദ് ഷഫീഖിന്റെയും സലീനയുടെയും മക്കളാണ് ഇവരുവരും. ഷംഷാദിനെയും വൈശാഖിനെയും അടുത്തയാഴ്ച മണ്ണന്തല പോലീസ് കസ്റ്റഡിയിൽ വാങ്ങും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !