പാരീസ്: മാന്യമായ വിചാരണവേണമെന്നാണ് ആഗ്രഹമെങ്കിൽ ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി സ്ഥാനമൊഴിയണമെന്ന് റേസ പഹ്‌ലവി.
ഇസ്‌ലാമികവിപ്ലവത്തിലൂടെ ഇറാൻകാർ പുറത്താക്കിയ ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ മകനാണ് ഫ്രാൻസിൽ കഴിയുന്ന റേസ. ഇറാൻ ഭരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം തിങ്കളാഴ്ച പാരീസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇറാനിലെ ഭരണകൂടവിരുദ്ധർക്ക് ഒരുമിക്കാൻ സുരക്ഷിതമായ ഒരുവേദി തയ്യാറാക്കിക്കൊണ്ടിരിക്കയാണ് താനെന്നും അറിയിച്ചു.
“ഇറാനിലെ ജനങ്ങളോട് സംസാരിച്ചു. ഇതാണ് ഇറാന്റെ ബെർലിൻ മതിൽ നിമിഷമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്” - അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.