നിയുക്ത ജലന്ധർ ബിഷപ് റവ ഡോ.ജോസ് തെക്കുംചേരികുന്നേൽ മാതൃ ഇടവകയായ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എത്തി.വികാരി ഫാദർ സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ കൈകാരൻമാർ എന്നിവർ ചേർന്ന് സ്വികരിച്ചു.
തുടർന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്ന് പിതാവിന്റെ കബറിടത്തിലും മിഷൻ ലിഗ് സ്ഥാപക നേതാവ് പി.സി. എമ്പ്രാഹം പല്ലാട്ടുകുന്നേലിന്റെ കബറിടത്തിലും പ്രാർത്ഥനാ ശിശ്രുഷകൾ നടത്തി.നിയുക്ത ബിഷപ്പിനെ കാണാൻ കൂടെ പഠിച്ച സഹപാഠികളും അയൽപക്കകാരും ബന്ധുജനങ്ങളും എത്തി.
ആയിരത്തോളം കത്തോലിക്കാ വിശ്വാസികൾ ഉള്ള ചെമ്മലമറ്റം ഇടവകയിൽ നിന്ന് രണ്ട് മെത്രാൻമാരും 52 വൈദികരും 180 സന്യസ്തരും ഉണ്ട് -ജൂലൈ 12 ന് ജലന്ധർ രൂപതയിലാണ് മെത്രാഭിഷേകം.
മെത്രാഭിഷേകത്തിന് ശേഷം സ്വന്തം ഇടവകയിൽ എത്തുബോൾ ഗംഭീര സ്വീകരണം ഒരുക്കാൻ കാത്തിരിക്കുകയാണ് ഇടവക സമുഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.