മൈസൂരു: വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതിന് മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് ശനിയാഴ്ച വൈകീട്ടാണ് സംഭവം. 21 വയസ്സുള്ള മകളെ കൊല്ലാന്‍ ശ്രമിച്ചതിനാണ് ഇയാളെ സൊറാബ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.ആശുപത്രിയില്‍ പോകാനെന്ന വ്യാജേന ഇയാള്‍ മകളെ ബൈക്കിലിരുത്തി വീട്ടില്‍നിന്ന് പുറപ്പെട്ടു. തുടര്‍ന്ന് കാട്ടിലെത്തിച്ച് കൈയില്‍ കരുതിയ കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചു. എന്നാല്‍, യുവതി ബോധരഹിതയായതോടെ മരിച്ചെന്നുകരുതി ഇയാള്‍ വീട്ടിലേക്ക് മടങ്ങി.
കുറച്ചുകഴിഞ്ഞ് ബോധം തെളിഞ്ഞ യുവതി നടന്ന് റോഡരികിലെത്തി കുഴഞ്ഞുവീണു. തുടര്‍ന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്കാര് അറിയിച്ചതിനെ ത്തുടര്‍ന്നാണ് പോലീസെത്തി യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണംനടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.