തിരുവനന്തപുരം : പനച്ചമൂട്ടിൽ യുവതിയെ കൊന്നു കുഴിച്ചിട്ടതായി സംശയം. പ്രിയംവദ (48) എന്ന യുവതിയെയാണ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. ജൂൺ 12 മുതൽ പ്രിയംവദയെ കാണാതായിരുന്നു.
പ്രിയംവദയുടെ സുഹൃത്ത് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രിയംവദയെ കൊന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് വിനോദ് പൊലീസിനു മൊഴി നൽകിയത്.
വിനോദിന്‍റെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്. വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടതായി വിനോദിന്റെ മൂത്ത മകൾ മുത്തശ്ശിയോട് പറയുകയായിരുന്നു.
പിന്നാലെ വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി. വെള്ളറട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.