ഓരോ വീട്ടിലെയും മതം അനുസരിച്ച് വര്‍ഗീയത പറയുകയാണ് സിപിഐഎം സ്‌ക്വാഡുകള്‍; സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ ശക്തമായി ആഞ്ഞടിക്കും; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നവരോട് വര്‍ഗീയത പറയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വര്‍ഗീയത പറഞ്ഞ് അജണ്ടമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കരുതെന്നും നിലമ്പൂരില്‍ ഉജ്ജ്വല ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓന്തിന്റെ നിറം മാറുന്നത് പോലെ മുഖ്യമന്ത്രി നിലപാട് മാറ്റുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനത്തിന് ശ്രമിച്ചു. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നു. സര്‍ക്കാര്‍ ഇല്ലായ്മയാണ് എല്‍ഡിഎഫിന്റെ മുഖമുദ്രയെന്നും വി ഡി സതീശന്‍ പറഞ്ഞു.


ഓരോ വീട്ടിലെയും മതം അനുസരിച്ച് വര്‍ഗീയതപറയുകയാണ് സിപിഐഎം സ്‌ക്വാഡുകള്‍. ഈ തിരഞ്ഞെടുപ്പിലെ അജന്‍ഡ മാറ്റാന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും ശ്രമിക്കേണ്ട. സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ ശക്തമായി ആഞ്ഞടിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സ്വീകരിക്കാനുള്ള തീരുമാനം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്തതാണ്. ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന എല്ലാ വിഭാഗങ്ങളും ഞങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഓന്തിന്റെ നിറം മാറുന്നതു പോലെ ഒരു പാര്‍ട്ടിയും അതിന്റെ നേതാവും നിറം മാറുകയാണ്. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ സിപിഐഎം വെല്ലുവിളിക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ആര്‍ക്കായിരുന്നു?. ഹിന്ദുമഹാസഭ സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചതോടെ മതേതരമായോ ജമാ അത്തെ ഇസ്‌ലാമി അമീറുമായി തലയില്‍ മുണ്ടിട്ടല്ല കൂടിക്കാഴ്ച നടത്തിയത് എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

മലയോരത്തെ ജനങ്ങളെ അവരുടെ വിധിക്കു വിട്ടുകൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണ ആവേശകരവും അഭിമാനകരവും ആണ് എന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. കേരളത്തിലെ ഒരു മുഖ്യമന്ത്രിമാരും ഇതുപോലെ മാറ്റി പറഞ്ഞിട്ടില്ല. സിപിഐഎം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !