നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യം; സര്‍ക്കാര്‍ എങ്ങനെ സഹകരിക്കുമെന്ന് അറിയില്ല; നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂര്‍: ഇനിയുള്ള ഒൻപതുമാസ കാലയളവില്‍ സര്‍ക്കാര്‍ എങ്ങനെ സഹകരിക്കുമെന്ന് അറിയില്ലെന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്.

2026ല്‍ യുഡിഎഫിന്റെ നേത്യത്വത്തിലുള്ള സര്‍ക്കാരുണ്ടായാലേ നിലമ്പൂരിന്റെ വികസനത്തിന് പ്രഥമ പരിഗണന ലഭിക്കൂ. തന്നെക്കുറിച്ച് പറഞ്ഞവര്‍ക്ക് ജനം മറുപടി നല്‍കി കഴിഞ്ഞുവെന്നും നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്നും ഷൗക്കത്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ചന്തക്കുന്നിലെ സ്വീകരണത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരിന്റെ വികസനത്തിനു ബാപ്പുട്ടിയായി ഒപ്പമുണ്ടാകും. നിലമ്പൂരിന്റെ വികസനത്തിനായി മുൻനിരയില്‍ നിന്ന് പ്രവർത്തിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതും ഒൻപതു വര്‍ഷമായി മുടങ്ങി കിടക്കുന്നതുമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തിലാണ് ഷൗക്കത്ത് നന്ദി പറയാന്‍ വിവിധ പഞ്ചായത്തുകളിലെത്തിയത്. ബൈക്ക് റാലിയും വാഹനങ്ങളിലുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അകമ്പടിയായി.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും രാവിലെ ഷൗക്കത്ത് സന്ദർശിച്ചിരുന്നു. മലപ്പുറം കലക്ടറേറ്റിന് മുന്നിലെ ആദിവാസി ഭൂസമരവേദിയിലെത്തിയ ഷൗക്കത്ത് സമരനേതാക്കളായ ഗ്രോ വാസുവിന്റെയും ബിന്ദു വൈലാശേരിയുടെയും അഭിനന്ദനം ഏറ്റുവാങ്ങി. മലപ്പുറം കലക്ടറേറ്റിന് മുന്നിലെ മദ്യനിരോധന സമിതി സത്യാഗ്രഹസമര പന്തലിലും സന്ദർശനം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !