സൗദി: സൗദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു.
പാലക്കാട് പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശി പടിഞ്ഞാറേത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്. ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് സുബ്രഹ്മണ്യൻ മരണപ്പെട്ടത്. ഉടൻ തന്നെ മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.എന്നാൽ, ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. കേവലം അഞ്ച് മാസം മുൻപ് മാത്രമാണ് സുബ്രഹ്മണ്യൻ പുതിയ ജോലിയിൽ പ്രവേശിച്ചത്. അതിനാൽ, അദ്ദേഹത്തെ കമ്പനിയിലെ അധികൃതർക്കോ സഹപ്രവർത്തകർക്കോ വേണ്ടത്ര പരിചയമില്ല. അദ്ദേഹത്തിന്റെ താമസസ്ഥലം, സൗഹൃദവലയങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു വിവരവും കമ്പനിക്കോ അധികൃതർക്കോ ഇല്ല.
ഇദ്ദേഹത്തിന്റെ പാസ്‌പോർട്ടും മറ്റു രേഖകളും കണ്ടെത്താൻ മലയാളി സമൂഹത്തിന്റെ സഹായം അഭ്യർത്ഥിചിരിക്കുകയാണ് സാമൂഹ്യപ്രവർത്തകൻ നാസ് വക്കം. താമസസ്ഥലം കണ്ടെത്തിയാൽ രേഖകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യപ്രവർത്തകർ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾക്ക് പാസ്‌പോർട്ട് അത്യന്താപേക്ഷിതമാണ്.കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് സുബ്രഹ്മണ്യൻ. ഇത്രയും കാലം പ്രവാസിയായിരുന്നിട്ടും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണങ്ങളെ ദുഷ്കരമാക്കുന്നു. സുബ്രഹ്മണ്യനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമുള്ളവർ ദയവായി ബന്ധപ്പെടണമെന്ന് സാമൂഹ്യപ്രവർത്തകൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.