നിലമ്പൂർ: 9 വർഷം ഭരിച്ചിട്ടും സംസ്ഥാന സർക്കാരിന് ഒന്നും പറയാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
മദനിയെ കൂട്ടുപിടിച്ച് നിലമ്പൂരിൽ ജയിക്കാൻ കഴിയുമോ എന്നാണു നോക്കുന്നത്. പ്രീണനരാഷ്ട്രീയമാണ് നടക്കുന്നത്. മദനി തുടരും, സ്വരാജ് തുടരും എന്നാണ് മുദ്രാവാക്യം. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയം.അതാണ് നിലമ്പൂരിൽ സംസാരിക്കുന്നത്, അത് മാത്രമാണ് ലക്ഷ്യം. 30 കൊല്ലമായി അവരുടെ നിയമസഭാ മണ്ഡലമാണ്. എന്നിട്ടാണ് അവസാനനിമിഷം ഇങ്ങനെയൊരു അവസാരവാദരാഷ്ട്രീയ പ്രവര്‍ത്തനം കാണിക്കുന്നത്. നാണമില്ലാത്ത രാഷ്ട്രീയമാണിതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.കേരളത്തിലെ ഭരണം ജനങ്ങൾക്കു മടുത്തു എന്ന കോൺഫിഡൻസ് ഉണ്ട്. വോട്ട് ചെയ്യേണ്ടത് ജനങ്ങളാണ്. വോട്ട് ചോദിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ജോലി. പ്രചരണത്തിൽ സജീവമല്ല എന്ന് പറയേണ്ടത് പ്രതിപക്ഷം അല്ല. 2014-ല്‍ ജനങ്ങള്‍ അവസരം കൊടുത്തതിന് പിന്നാലെ നരേന്ദ്ര മോദിയുടെ അധ്വാനത്തിന്റെയും സര്‍ക്കാരിന്റെ നയങ്ങളുടെയും ഫലമായി സാധ്യമാക്കിയത് ജനസേവനം, വളര്‍ച്ച,മാറ്റം, സുരക്ഷിതഭാരതം എന്നിവയുടെ പതിനൊന്ന് കൊല്ലങ്ങളാണ്.2006 മുതല്‍ 2014 വരെ താന്‍ രാജ്യസഭയിലെ പ്രതിപക്ഷ എംപിയായിരുന്നു. ഇന്നും എല്ലാവര്‍ക്കും ഓര്‍മയുണ്ട്, എങ്ങനെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു നല്ല സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ അഞ്ച് ദുര്‍ബല സമ്പദ്‌വ്യവസ്ഥയിലെ ഒന്നാംസ്ഥാനത്ത് കൊണ്ടെത്തിച്ചത് എന്ന്. അത് മറക്കില്ല. പതിനൊന്നുകൊല്ലത്തെ വികസനപ്രവര്‍ത്തനങ്ങളാണ് ബിജെപിക്ക് കാണിക്കാനുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.സർക്കാരിനെയും കോൺഗ്രസിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
0
ബുധനാഴ്ച, ജൂൺ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.