കൊച്ചി: ശബ്ദരേഖാ വിവാദത്തില്‍ ആരോപിതരായ നേതാക്കളെ പ്രതിസന്ധിയിലാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വകാര്യസംഭാഷണത്തില്‍ ബിനോയിയെ രൂക്ഷമായി വിമര്‍ശിച്ച സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമലാസദാനന്ദനെയും ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും തള്ളാനോ കൊള്ളാനോ അദ്ദേഹം തയ്യാറായില്ല.
ശനിയാഴ്ച സിപിഐ എറണാകുളം മണ്ഡലം സമ്മേളനംനടന്ന എളമക്കരയിലെ വേദിയില്‍ ഇരുവരേയും ബിനോയ് നേരില്‍ കണ്ടിരുന്നു. പിരിമുറുക്കത്തോടെയാണ് ഇരുനേതാക്കളും ബിനോയിക്കൊപ്പം വേദിപങ്കിട്ടത്.വിവാദംസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്കറിയാവുന്ന ദിനകരനും കമലയും ഇതു പറയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എന്നാല്‍, പുറത്തായ ശബ്ദരേഖയെ തള്ളിപ്പറയാന്‍ ഇരുനേതാക്കളും മുതിര്‍ന്നില്ല.എന്നാല്‍, 24-ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവില്‍ കമലാസദാനന്ദനും കെ.എം. ദിനകരനും കാര്യം വിശദീകരിക്കേണ്ടിവരും. താന്‍ ആരോടും ഖേദപ്രകടനം നടത്തിയിട്ടില്ലെന്നു പറഞ്ഞ കമലാസദാനന്ദനും ഇനിയെല്ലാം പാര്ട്ടിപറയുമെന്ന നിലപാടിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.