സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി . സർക്കാരിന് കടുംപിടുത്തമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാം.കോടതി ഉത്തരവും കമ്മീഷൻ തീരുമാനവും പരിഗണിച്ചാണ് സർക്കാർ ഉത്തരവ്.
ഏതെങ്കിലും വിഭാഗത്തിന് ഗൗരവമുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ആലോചിച്ചു ഉചിതമായ തീരുമാനമെടുക്കും. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്ന പ്രവൃത്തി ദിനങ്ങൾ കുട്ടികൾക്ക് ലഭിക്കണം. ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ മുഖ്യമന്ത്രിയുമായി സംസാരിക്കും. ഒരു വിഭാഗത്തിനും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രശ്നപരിഹാരം വരട്ടെ.ആരുടെയും മതവിശ്വാസത്തെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാറിനില്ല. തീരുമാനം പുന പരിശോധിക്കുന്നത് എല്ലാ ജനങ്ങളുമായി ആലോചിച്ച് മാത്രം. കോടതി കർശനമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയമാറ്റ ക്രമീകരണം നടപ്പാക്കിയതെന്നും വി.ശിവൻകുട്ടി പറഞ്ഞു. സമസ്തയുടെ പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തു കോയ തങ്ങളുടെ വിമർശനം.സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി
0
വ്യാഴാഴ്ച, ജൂൺ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.