നാല് കോടി വിലവരുന്ന സ്വത്ത് അമ്പലത്തിൽ കാണിക്കയായി നൽകിയതെന്ന് വിമുക്തഭടൻ.

ചെന്നൈ: സ്വത്തിനുവേണ്ടി മക്കളുടെ സമ്മർദം മുറുകിയപ്പഴാണ് നാല് കോടി വിലവരുന്ന സ്വത്ത് അമ്പലത്തിൽ കാണിക്കയായി നൽകിയതെന്ന് വിമുക്തഭടൻ. ആരണിക്കടുത്ത് കേശവദാസപുരം സ്വദേശി എസ്. വിജയനാണ് (65) സ്വത്ത് ക്ഷേത്രത്തിനുനൽകാൻ തീരുമാനിച്ചത്. കരസേനയിൽനിന്ന് വിരമിച്ച വിജയൻ അധ്യാപികയായിരുന്ന ഭാര്യ കസ്തൂരിയുമായി പിണങ്ങി തനിച്ചു താമസിക്കുകയാണ്. രണ്ടു പെൺമക്കളുടെ കല്യാണം നേരത്തേ കഴിഞ്ഞു. 

സ്വത്ത് എഴുതിത്തരണമെന്നു പറഞ്ഞ് പെൺമക്കൾ ശല്യപ്പെടുത്തിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്ന് രേണുകാംബാൾ ഭക്തനായ വിജയൻ പറയുന്നു. ക്ഷേത്രത്തിന് അടുത്തുതന്നെ രണ്ടിടത്തായിട്ടുള്ള വീടും സ്ഥലവുമാണ് ദാനംചെയ്യാൻ തീരുമാനിച്ചത്."ദൈനംദിന ചെലവുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും മക്കൾ എന്നെ അപമാനിക്കുമായിരുന്നു, ഞാൻ വാക്ക് മാറില്ല. ക്ഷേത്ര ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം, എന്റെ സ്വത്തുക്കൾ നിയമപരമായി ക്ഷേത്രത്തിന് കൈമാറും." 

തിരുവണ്ണാമലയിലെ പടവീടിലുള്ള രേണുകാംബാൾ അമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരംതുറന്ന് പരിശോധിച്ചപ്പോഴാണ് ആധാരം കണ്ടെടുത്തത്. നാലുകോടി രൂപ വില മതിക്കുന്നവസ്തു ക്ഷേത്രത്തിന് കൊടുക്കുകയാണെന്ന കുറിപ്പും അതിന്റെ കൂടെയിട്ടു.

കഴിഞ്ഞ ദിവസം ഭണ്ഡാരം തുറക്കുന്ന വിവരമറിഞ്ഞ് ആധാരം തിരികെചോദിക്കാൻ വിജയന്റെ ഭാര്യയും മക്കളും ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ, ഭണ്ഡാരത്തിലിട്ട സാധനങ്ങൾ തിരിച്ചുനൽകാൻ പാടില്ലെന്നതാണ് കീഴ്വഴക്കമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !