ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ വിമാനാപകടം ഉണ്ടായതിനുപിന്നാലെ എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനത്തോളം കുറവ്.
ടിക്കറ്റ് നിരക്ക് എട്ടുമുതല്‍ 15 വരെ ശതമാനം കുറഞ്ഞതായും ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് രവി ഗോസയ്ന്‍ പറഞ്ഞു.
ടാറ്റയുടെ കീഴിലുള്ള എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12-ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണ് യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചിരുന്നു.
അതിനുശേഷം വിദേശ ടിക്കറ്റ് ബുക്കിങ്ങില്‍ 18 മുതല്‍ 22 വരെ ശതമാനവും ആഭ്യന്തരയാത്രകളില്‍ പത്തുമുതല്‍ 12 വരെ ശതമാനവും ഇടിവുണ്ടായി. അന്താരാഷ്ട്ര യാത്രാടിക്കറ്റുകളുടെ നിരക്കില്‍ പത്തുമുതല്‍ 15 വരെ ശതമാനം കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.