ഡെട്രോയിറ്റിലെ ഒരു പ്രാന്തപ്രദേശത്തുള്ള ഒരു പള്ളിയിൽ ആരാധനയ്ക്കിടെ ഒരു തോക്കുധാരി വെടിയുതിർക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റു അക്രമി കൊല്ലപ്പെട്ടു, ഒരാളുടെ കാലിൽ വെടിയേറ്റതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച ജൂൺ 23, 2025 രാവിലെ 11 മണിയോടെയാണ് ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ പടിഞ്ഞാറ് മാറി 17,000 ത്തോളം ആളുകൾ താമസിക്കുന്ന വെയ്നിലെ ക്രോസ്പോയിന്റ് കമ്മ്യൂണിറ്റി പള്ളിയിൽ വെടിവയ്പ്പ് നടന്നതെന്ന് പള്ളി പാസ്റ്റർ ബോബി കെല്ലി ജൂനിയർ പറഞ്ഞു.
ഒരു പള്ളി അംഗം തന്റെ ട്രക്ക് ഉപയോഗിച്ച് പ്രതിയെ ഇടിച്ചു, വയസ്സുള്ള ഒരു വെളുത്ത വർഗക്കാരനായ പുരുഷനാണ് പ്രതിയെന്ന് പോലീസ് പറയുന്നു. സുരക്ഷാ ജീവനക്കാരന് കാലിന് വെടിയേറ്റു . മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ ഉൾപ്പെടെ ഏകദേശം 150 പേർ ആരാധനയിൽ പങ്കെടുത്തിരുന്നു.
വെടിയുതിര്‍ക്കുന്നതും, പള്ളിക്കകത്തുണ്ടായിരുന്ന വി9ശ്വാസികള്‍ ഭയന്ന് ഓടുന്നതും ഒക്കെയായ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഭയന്നോടുന്ന കുട്ടികളുടെ നിലവിളികളും അതില്‍ കേള്‍ക്കാം. കുര്‍ബാന ആരംഭിച്ച് ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, പതിനൊന്നരയോടെയായിരുന്നു വെടിവെപ്പ് നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.