ബര്‍ലിന്‍ ;ഹാംബുർഗ് റെയിൽവേ സ്റ്റേഷനിൽ കത്തി ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ട പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 39 വയസ്സുള്ള ജർമൻ പൗരത്വമുള്ള സ്ത്രീയാണ് ആക്രമണം നടത്തിയത്.
പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മജിസ്‌ട്രേറ്റ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടികുന്നു.ഹാംബുർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ആക്രമണം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ജർമൻ പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും വിശദമായ അന്വേഷണം നടത്തി. വെള്ളിയാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ സ്ത്രീ കത്തിയുമായി 18 യാത്രക്കാരെ ആക്രമിക്കുകയായിരുന്നു.
ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നും അഞ്ച് പേർക്ക് ജീവന് ഭീഷണിയില്ലാത്ത പരുക്കുകളാണുള്ളതെന്നും, ബാക്കിയുള്ളവർക്ക് നിസ്സാര പരുക്കുകളാണുള്ളതെന്നും പൊലീസ് അറിയിച്ചു. കൊലപാതകശ്രമം ഉൾപ്പെടെ ഗുരുതരമായ വകുപ്പങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ലോവർ സാക്സണി സ്വദേശിയായ പ്രതിക്ക് സ്ഥിരമായ താമസസ്ഥലമില്ല.
ആക്രമണം നടത്തിയതിന് തലേദിവസമാണ് ഇവരെ മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.