തളിപ്പറമ്പ്; നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദുനന്ദിനെ (17) മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തൃച്ചംബരം സ്വദേശികളായ കെ.പ്രജീഷ്, കെ.സന്തോഷ്, പി.ശ്രീകാന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ തളിപ്പറമ്പ് ചിന്മയ സ്കൂളിനു മുൻപിൽ വച്ചാണ് ഒരു സംഘം ആളുകൾ മർദിച്ചത്. യദുനന്ദിന്റെ സുഹൃത്തുക്കളായ നിവേദ്, അർജുൻ, റിഷിധ് എന്നിവർക്കും മർദനമേറ്റു.കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിനു പോയി തിരിച്ചുവരുമ്പോൾ കല്ലെറിഞ്ഞ് കളിക്കുന്നതിനിടെ, കല്ല് ചിന്മയ സ്കൂളിന്റെ ബോർഡിനു കൊണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം. മഹേഷ് എന്നയാളുടെ നേതൃത്വത്തിൽ ഏഴംഗ സംഘം ഹെൽമറ്റു കൊണ്ടും കൈ കൊണ്ടും മർദിച്ചുവെന്നാണ് യദുനന്ദൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വിവരമറിഞ്ഞ് സന്തോഷ് കീഴാറ്റൂർ എത്തിയാണ് മകനെയും സുഹൃത്തുക്കളെയും ആശുപത്രിയിൽ എത്തിച്ചത്. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സന്തോഷ് കീഴാറ്റൂർ ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.