കൊല്ലം: കാവനാട് ബാങ്ക് ജീവനക്കാരി മരിച്ചത് ഫ്രിഡ്ജിൽ വെച്ച ചൂരക്കറി കഴിച്ചത് മൂലമല്ലെന്ന് പ്രാഥമിക നിഗമനം.
ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിലയിരുത്തല്‍. കാവനാട് മീനത്തുചേരി ദിനേശ് ഭവനിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് (45) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴാണ് ദീപ്തി പ്രഭ കുഴഞ്ഞുവീണത്. ശനിയാഴ്ച വാങ്ങിയ ചൂരമീന്‍ പാകം ചെയ്ത് ഫ്രിഡ്ജിൽ വച്ചശേഷം ദീപ്തിയും ഭർത്താവും മകനും അത് കഴിച്ചു. അതിന് പിന്നാലെയാണ് ഭർത്താവിനും മകനും ഛർദ്ദി പിടിപെട്ടത്. ബുധനാഴ്ച ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ദീപ്തിപ്രഭ എത്തിയപ്പോള്‍ ഭർത്താവും മകനും അവശരായിരുന്നു.
ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെയാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. ഉടന്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ദീപ്തിപ്രഭയുടെ ഭർത്താവിനും മകനും ഛർദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധ കാരണമാണ്. ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങളുടെ കെമിക്കൽ പരിശോധനാ ഫലം പ്രധാനമാണ്. എന്നാൽ ഇതേ ഭക്ഷ്യവിഷബാധയാണോ ദീപ്തി പ്രഭയ്ക്ക് ബ്രെയിൻ ഹെമറേജ് ഉണ്ടാകാന്‍ കാരണമെന്ന് വിശദ പരിശോധാഫലം കിട്ടിയാലേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.