മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിക്കുന്ന സംസ്കൃതി പാഠശാല 2025 മെയ് 23, 24 തീയതികളിൽ കാലിക്കറ്റ് സർവകലാശാലയിലെ സനാതന ചെയറിൽ വെച്ച് നടക്കും.
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, ശാസ്ത്ര പരിജ്ഞാനം, ആത്മവിശ്വാസം, ഭാരതീയ ശാസ്ത്ര പൈതൃകം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളും ചർച്ചകളും ഈ ദ്വിദിന പരിപാടിയുടെ ഭാഗമായി ഉണ്ടാകും. എട്ടാം ക്ലാസ് മുതൽ മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.
23-ന് രാവിലെ 10 മണിക്ക് ഉദ്ഘാടനത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് 11 മുതൽ 1 വരെ "Towards the Path of Success" എന്ന വിഷയത്തിൽ ഡോ. ശ്രീനാഥ് കരയാട്ട് ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് ശേഷം 2 മുതൽ 3 വരെ "Self Mastery and Habit Formation by Exploring Inner Potential" എന്ന വിഷയത്തിൽ ശ്രീ. സി.ടി.സുരേശൻ മാസ്റ്ററും 3 മുതൽ 4:30 വരെ "The mission of Indian students" എന്ന വിഷയത്തിൽ ശ്രീ. രവീന്ദ്രനാഥൻ കരുവാരക്കുണ്ടും ക്ലാസ്സുകൾ നയിക്കും.
വൈകുന്നേരം 4:30 മുതൽ 5:30 വരെ വിദ്യാർത്ഥികൾക്കായി ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനവും വിവിധ സസ്യങ്ങളെക്കുറിച്ചുള്ള പഠനവും ഉണ്ടായിരിക്കും. 24-ന് രാവിലെ 10 മുതൽ 11:30 വരെ "Future - Ready Ai Skills for Young Learners" എന്ന വിഷയത്തിൽ ശ്രീ സുനിൽ കുമാർ കാരക്കുത്തും 11:45 മുതൽ 1 വരെ "Man-Making Education and “Sasthra”: An Exploration through Indian Darshanas" എന്ന വിഷയത്തിൽ ശ്രീ. ജിജേഷ്.ടി.കെയും ക്ലാസ്സെടുക്കും.
ഉച്ചയ്ക്ക് ശേഷം 2 മുതൽ 3:30 വരെ "India that is Bharath – The Saga of Rich Heritage and Culture" എന്ന വിഷയത്തിൽ ശ്രീ. ശ്രീധരൻ പുതുമന സംസാരിക്കും. വൈകുന്നേരം 3:30 മുതൽ 4 വരെ നടക്കുന്ന സമാപന സഭയിൽ ഡോ.എം.പി.രവിശങ്കർ സമാപന സന്ദേശം നൽകും. ക്ലാസുകൾ മലയാളത്തിലായിരിക്കും.
എട്ടാം ക്ലാസ് മുതൽ മുകളിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ക്യാമ്പ് ഫീസ് 200 രൂപയാണ്. താല്പര്യമുള്ളവർക്ക് 98956246075 എന്ന നമ്പറിൽ ഗൂഗിൾ പേ വഴി ഫീസ് അടക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സംയോജകരായ ഡോ.എം.പി. രവിശങ്കർ (9400481970), ജിജീഷ്. ടി.കെ (9846751618) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.