മാരക രോഗാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ ദയാവധം അനുവദിക്കും...!

പാരീസ്;  മാരക രോഗാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ ദയാവധം അനുവദിക്കുന്ന വിവാദ ബില്‍ പാരീസ് ദേശീയ അസംബ്ളി അംഗീകരിച്ചു.


കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി ദയാവധത്തിനുള്ള അവകാശത്തിന് വഴിയൊരുക്കുന്ന ബില്ലിന് ഫ്രഞ്ച് ദേശീയ അസംബ്ളി അനുകൂലമായി വോട്ട് ചെയ്തു.ബില്ലിനെ അനുകൂലിച്ച് 305 അംഗങ്ങളും 199 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു.

ഇനി സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാലേ ബിൽ നിയമം ആകുകയുള്ളു. പ്രാബല്യത്തില്‍ വരാന്‍ പക്ഷേ കാലതാമസമെടുക്കും. പൂര്‍ണ്ണ ബോധമുള്ള മാരകരോഗികള്‍ക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നല്‍കണമെന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബിൽ.

മാരക രോഗവും അതിനെ തുടർന്നുള്ള കഠിനമായ കഷ്ടപ്പാടുകളും മുന്‍ വ്യവസ്ഥകളാണ്. നിലവില്‍ ജര്‍മനിയില്‍ ലഭ്യമായതിനേക്കാള്‍ വിപുലമായ ദയാവധ ഓപ്ഷനുകള്‍ ഫ്രഞ്ച് കരട് നിയമം നല്‍കുന്നുണ്ട്, ഉദാഹരണത്തിന്, രോഗികള്‍ ഗുരുതരവും മാരകവുമായ രോഗം ബാധിച്ചവർ ആയിരിക്കണം.  രോഗത്തിന്റെ മൂര്‍ധന്യത്തിലോ അവസാന ഘട്ടത്തിലോ ആയിരിക്കണം ദയാവധം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്ഥിരമായ ശാരീരികമോ മാനസികമോ ആയ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരായിരിക്കണം. 

രോഗം സംബന്ധിച്ച് കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കണം. രോഗിയുടെ പൂര്‍ണ്ണമായ വിധി നിര്‍ണ്ണയ ശേഷി, പ്രായം, ഫ്രാന്‍സിലെ സ്ഥിര താമസം എന്നിവയും മറ്റ് ആവശ്യകതകളില്‍ ഉള്‍പ്പെടുന്നു. ഒരു ചട്ടപ്രകാരം രോഗി  ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് സ്വതന്ത്രമായി കഴിക്കണം. എന്നിരുന്നാലും, രോഗിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഒരു ഡോക്ടറെയോ നഴ്സിനെയോ മരുന്ന് നല്‍കാന്‍ അനുവദിക്കണമെന്നാണ് ചട്ടം.

പുതിയ നിയന്ത്രണം രോഗികളില്‍ ജീവിതം അവസാനിപ്പിക്കാന്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തുമെന്ന് നിയമത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വലതുപക്ഷ ക്യാംപിന് ആധിപത്യമുള്ള സെനറ്റിന്  നിയമം പരിഷ്കരിക്കാന്‍ കഴിയും. 

നിലവില്‍ ഫ്രാന്‍സില്‍ സജീവ ദയാവധം നിരോധിച്ചിരിക്കുകയാണ്. അതേസമയം പാരീസില്‍ നടന്ന റാലിയില്‍ "ഞങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം വേണം" എന്നും "ദയാവധം വേണ്ട" എന്നുമെഴുതിയ ബാനറുകളുമായി ആളുകള്‍ കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !