കെ.പി.സി.സി പുനഃസംഘടനയിൽ രണ്ടും കൽപ്പിച്ച് നീങ്ങാൻ ഹൈക്കമാൻഡ് തീരുമാനം. പുതിയ കെ.പി.സി.സി അധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാനാണ് നീക്കം. കെ സുധാകരനുമായി ഒരിക്കൽ കൂടി ഹൈക്കമാൻഡ് ആശയവിനിമയം നടത്തും.പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം. അധ്യക്ഷ പദത്തിലേക്ക് താൽപര്യമറിയിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. ഇനിയും പ്രഖ്യാപനം വൈകിയാൽ കൂടുതൽ നേതാക്കൾ അധ്യക്ഷപദത്തിലേക്ക് കണ്ണ് വയ്ക്കും. ഇത് ചർച്ചകൾ വഷളാക്കും എന്നതാണ് നിലവിലെ വിലയിരുത്തൽ.
കെ. സുധാകരൻ നടത്തുന്ന സമ്മർദ്ദ തന്ത്രത്തിന് ഇനി വഴങ്ങേണ്ടെന്നും ഹൈക്കമാൻഡ് നിലപാടിൽ എത്തി. കെ സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. ഡൽഹിയിൽ നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയശേഷം സുധാകരൻ നിലപാട് തിരുത്തി എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാതി.ഒരിക്കൽ കൂടി കെ സുധാകരമായി ഹൈക്കമാൻഡ് ആശയവിനിമയം നടത്തും. പുതിയ കെ.പി.സി.സി അധ്യക്ഷൻ ആരാവണമെന്നതിൽ നിർദ്ദേശം ആരായും. കെസി വേണുഗോപാൽ ഡൽഹിയിലേക്ക് തിരിച്ചെത്തിയശേഷം അന്തിമ ചർച്ചയിലേക്ക് കടക്കും. അതിനു പിന്നാലെ ഇന്ന് വൈകുന്നേരമോ നാളെയോ പ്രഖ്യാപനം ഉണ്ടായേക്കും. ആന്റോ ആന്റണിയുടെ പേരിനാണ് മുൻതൂക്കം. പേരാവൂർ എം.എൽ.എ സണ്ണി ജോസഫും സജീവ പരിഗണനയിലുണ്ട്.കെ.പി.സി.സി പുനഃസംഘടനയിൽ രണ്ടും കൽപ്പിച്ച് നീങ്ങാൻ ഹൈക്കമാൻഡ് തീരുമാനം
0
തിങ്കളാഴ്ച, മേയ് 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.