മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഏത് അവിശുദ്ധ കൂട്ടുകെട്ടിനെയും നേരിടാന്‍ മുന്നണിക്ക് ശക്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
ചരിത്ര ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാത്തിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തനം ചിട്ടയായി നടക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് നിലമ്പൂരില്‍ ഉണ്ടാകുവാന്‍ പോകുന്നതെന്നും വി ഡി സതീശന് പറഞ്ഞു. നിലമ്പൂര്‍ മുനിസിപ്പല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്.കഴിഞ്ഞ ഒന്പതുവര്ഷം വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിച്ച ഇടത് സര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയായിരിക്കും ഉപതിരഞ്ഞെടുപ്പെന്ന് മുസ്ലീംലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബും പറഞ്ഞു. അതിനിടെ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്രഭൂരിപക്ഷം നേടുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. കഴിഞ്ഞദിവസം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.