നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരിച്ച് പി വി അന്‍വര്‍ എംഎല്‍എ. 'പഞ്ചായത്ത് തിരഞ്ഞെടുപ്പല്ലല്ലോ, പെട്ടെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നായിരുന്നു പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പരമാവധി വോട്ട് പിടിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. ആലോചിക്കേണ്ട വളരെ ഗൗരവമുള്ള കാര്യമാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചത് കുട്ടിക്കളിയല്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.വി എസ് ജോയ്യെ പരിഗണിക്കാന്‍ കഴിയുമെങ്കില്‍ പരിഗണിക്കണം എന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. വി എസ് ജോയ് തന്റെ പെങ്ങളുടെ മകനൊന്നുമല്ല. അദ്ദേഹം കുടിയേറ്റ കര്‍ഷകനാണ്. മലയോര മേഖല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അദ്ദേഹത്തിന് അറിയാം. അത് പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും പി വി അന്‍വര്‍ പറഞ്ഞു
തങ്ങള്‍ ഉയര്‍ത്തിയ വിഷയം ആൻ്റി പിണറായിസമായിരുന്നു. അത് പറഞ്ഞാണ് താന്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തിറങ്ങിയത്. അത് താന്‍ എന്നും ഉയര്‍ത്തുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.