തിരുവനന്തപുരം : റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽനിന്നു റേഷൻ കടകളിൽ ‘വാതിൽപടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ 2 മാസത്തെ ബിൽ കുടിശികയായ 40 കോടിയിൽപരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറി.
ഇതോടെ ഈമാസം 9 മുതൽ തുടരുന്ന സമരം പിൻവലിച്ച് ഇന്നു വിതരണം പുനരാരംഭിക്കാൻ കരാറുകാർ തീരുമാനിച്ചു.
ബിൽ കുടിശിക നൽകാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സർക്കാർ 50 കോടി രൂപ ഏതാനും ദിവസം മുൻപ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങൾ മൂലം നൽകാനായില്ല.
മേയിലെ പൂർണ റേഷൻ വിഹിതം നൽകാനുള്ള സാധനങ്ങൾ പല കടകളിലും ഇല്ലെന്ന് ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.