പാലാ :കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ് ദേഹത്തു കയറി കൂത്താട്ടുകുളം സ്വദേശിനിക്ക് ദാരുണാന്ത്യം കൂത്താട്ടുകുളം കിഴക്കേകോഴിപ്‌ളാക്കൽ ചിന്നമ്മ(70) ആണ് മരണപ്പെട്ടത്.
അബോധാവസ്ഥയിലായ വയോധികയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു.ഇപ്പോൾ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്.പാലാ പിറവം റൂട്ടിൽ ഓടുന്ന ശിവ പാർവതി ബസ്സാണ് അപകടമുണ്ടാക്കിയത് സംഭവത്തിൽ പായപ്പാർ അല്ലപ്പാറ സ്വദേശി ജോജോ വർഗീസിനെ പാലാ പോലീസ് കസ്റ്റഡിയിൽ എടുത്തു.ബസ്സിന്റെ മുമ്പിലൂടെ വയോധിക പാസ് ചെയ്തപ്പോഴാണ് അപകടം സംഭവിച്ച തെന്നാണ് പ്രാഥമിക വിവരം.ബസ്സിന്റെ ഡ്രൈവർ വലവൂർ സ്വദേശി ജോജോ പോലീസ് കസ്റ്റഡിയിലാണ് .രാവിലെ 11 ഓടെയായിരുന്നു അപകടം.മനുഷ്യജീവന് പുല്ല് വിലകൽപ്പിച്ച് പാലാ കൊട്ടാരമറ്റത്ത് സ്വകാര്യ ബസുകളുടെ പരാക്രമം, ബസ് കയറി മരണപെട്ട വായോധികയുടെ വേർപാട് താങ്ങാനാകാതെ കുടുംബം.
0
തിങ്കളാഴ്ച, മേയ് 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.