ന്യൂഡൽഹി : ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്രയ്ക്ക് ഭീകരവാദികളുമായി ബന്ധമില്ലെന്ന് പൊലീസ്. ജ്യോതിക്ക് സൈന്യത്തെക്കുറിച്ചോ സൈനിക പദ്ധതികളെ സംബന്ധിച്ചോ വിവരമില്ലായിരുന്നു.
എന്നാൽ, പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയിലെ ചിലരുമായി അവർക്ക് സൗഹൃദമുണ്ടായിരുന്നെന്നും ഹിസാർ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.‘‘അവർക്ക് ഭീകരരുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നോ എന്നതിനും തെളിവില്ല’’–ഹിസാർ എസ്പി പറഞ്ഞു. ജ്യോതിയുടെ ഫോണും ലാപ്‍ടോപ്പും പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മേയ് 13ന് ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി ജ്യോതി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ ഹിസാർ പൊലീസ് വ്യക്തമാക്കിയിരുന്നു. ജ്യോതിയെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്.മേയ് 17നാണ് ജ്യോതി മൽഹോത്ര ഉൾപ്പെടെ 6 പേർ അറസ്റ്റിലായത്. ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ 3 ലക്ഷത്തിലധികം പേർ പിന്തുടരുന്ന യുട്യൂബ് ചാനൽ നടത്തുന്ന ജ്യോതി ഒന്നിലധികം തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയതിന് തെളിവുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 2023ലാണ് ജ്യോതി ആദ്യമായി പാക്കിസ്ഥാൻ സന്ദർശിക്കുന്നത്. ഈ യാത്രയിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി സൗഹൃദത്തിലായി. ഡാനിഷ് വഴി പരിചയപ്പെട്ട പാക്ക് ചാരസംഘടനയിലെ അംഗങ്ങളോട് സമൂഹമാധ്യമങ്ങൾ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.