കോഴിക്കോട് : ഞായറാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായ കോഴിക്കോട് പുതിയ സ്റ്റാൻഡിനു പരിസരത്തെ കെട്ടിടം പൊലീസ് കാവലിൽ. തീയണച്ച ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ഈ കെട്ടിടവും പരിസരവും കയറു കെട്ടിയും ബാരിക്കേഡ് വച്ചും പൊലീസ് സുരക്ഷിതമാക്കിയത്.
സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിൽ നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷ് ഉൾപ്പെടെ 50 അംഗ പൊലീസാണ് ഇവിടെ കാവൽ നിൽക്കുന്നത്. ഒപ്പം ചെമ്മങ്ങാട് പൊലീസ് സംഘവും സുരക്ഷയ്ക്കായി രംഗത്തുണ്ട്.തീപിടിച്ച കെട്ടിടം ഫൊറൻസിക് വിദഗ്ധർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അംഗങ്ങൾ, സയന്റിഫിക് വിദഗ്ധർ, കോർപറേഷൻ പ്രതിനിധി സംഘം തുടങ്ങിയവർ ഇന്ന് പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനകൾ പൂർത്തിയാക്കും വരെ പുതിയ സ്റ്റാൻഡിലെ ഈ ബ്ലോക്കിലെ മറ്റു വ്യാപാര കടകൾ ഒന്നും തുറക്കാൻ അനുമതിയുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി ഞായറാഴ്ച രാത്രി നിർദേശിച്ചിരുന്നു.വൈകിട്ട് തീപിടിത്തമുണ്ടായ കോഴിക്കോട് പുതിയ സ്റ്റാൻഡിനു പരിസരത്തെ കെട്ടിടം പൊലീസ് കാവലിൽ:കെട്ടിടം ഫൊറൻസിക് വിദഗ്ധർ ഇന്ന് പരിശോധനയ്ക്കു വിധേയമാക്കും
0
തിങ്കളാഴ്ച, മേയ് 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.