മലപ്പുറം : സർക്കാർ തയാറാക്കിയ വയനാട് ഉരുൾപ്പൊട്ടൽ ബാധിതരുടെ പട്ടികയിൽപ്പെടാത്ത ഒരാൾക്കും മുസ്‌ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലൂടെ വീട് നൽകില്ലെന്ന് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
പട്ടികയ്ക്കു പുറത്ത് ഒരാൾക്കും വീട് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലീഗ് വീട് നൽകുന്നവരുടെ പട്ടിക പുറത്തിറക്കാൻ തയാറാണെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു. ദുരന്തബാധിതർക്ക് തന്നെയാണോ ലീഗ് വീട് വച്ചു നൽകുന്നതെന്നറിയില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനു മറുപടി നൽകുകയായിരുന്നു കുഞ്ഞാലിക്കുട്ടി.‘‘സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നത്. ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഈ തുക വച്ച് എന്ത് കാത്തിരിക്കുകയാണെന്ന് പാർട്ടിയിൽ തന്നെ സമ്മർദം വന്നു. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായി മുന്നോട്ടു പോകും. സർക്കാരുമായി സഹകരിച്ചു തന്നെയാണ് പോകാനുദ്ദേശിക്കുന്നത്. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.’’ – അദ്ദേഹം പറഞ്ഞു.‘‘സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും’’ – അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.