ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽനിന്ന് 2 ലഷ്കറെ തയിബ (എൽഇടി) ഭീകരരെ സുരക്ഷാ സേന പിടികൂടി. പിടിയിലായവർ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് സുരക്ഷാ സേന പറയുന്നത്.
പിടിയിലായവർ ഹൈബ്രിഡ് ഭീകരരാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരരായി പരിശീലനം ലഭിച്ച ശേഷം സാധാരണക്കാരുടെ വേഷത്തിൽ ജീവിക്കുന്നതാണ് ഹൈബ്രിഡ് ഭീകരരുടെ രീതി. അവസരം നോക്കി ഇരുന്ന ശേഷം ഭീകരപ്രവർത്തനത്തിൽ ഇവർ ഏർപ്പെടും.
ജമ്മു കശ്മീർ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, പൂഞ്ചിലെ ബാസ്കുചാൻ പ്രദേശത്ത് ബുധനാഴ്ച രാത്രി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരിൽനിന്ന് രണ്ട് എകെ-56 റൈഫിളുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, എന്നിവ ഉൾപ്പെടെയുള്ള ആയുധശേഖരവും കണ്ടെടുത്തു. ഏറ്റുമുട്ടൽ നടക്കാതെ തന്നെ ഭീകരരെ പിടികൂടാൻ സാധിച്ചെന്നും ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.