ന്യൂഡൽഹി : ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം, മന്ത്രിസ്ഥാനം രാജിവച്ചതു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. സർക്കാർ ജോലിക്കു കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ മന്ത്രി പദവി ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് ഇ.ഡിയും കേസിലെ ഒരു സാക്ഷിയുമാണ് കോടതിയെ സമീപിച്ചത്.
ഹർജി തീർപ്പാകുന്നതുവരെ സെന്തിൽ വീണ്ടും മന്ത്രിയാകുന്നത് തടയണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സമാന ഉപാധി വച്ചതും ചൂണ്ടിക്കാട്ടി. നിലവിൽ വാദം കേൾക്കുന്ന ജസ്റ്റിസ് അഭയ് എസ്. ഓക് വിരമിക്കുന്ന മേയ് 24നു പിറ്റേന്നു തന്നെ കോടതിയെ നോക്കുകുത്തിയാക്കി ബാലാജി വീണ്ടും മന്ത്രിയാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ഓക് പറഞ്ഞു. വിചാരണ വേഗത്തിലാക്കണമെന്ന ഇ.ഡി ആവശ്യവും കോടതി അനുവദിച്ചില്ല.രാജിവച്ച കെ.പൊൻമുടിയുടെയും വി.സെന്തിൽബാലാജിയുടെയും ഔദ്യോഗിക വസതികളിൽ നിന്നു പേരു പതിപ്പിച്ച ബോർഡുകൾ നീക്കം ചെയ്തു. നിയമസഭയിൽ ഇനി ഇരുവരും മുൻമന്ത്രിമാരുടെ ഇരിപ്പിടമായ മൂന്നാം നിരയിലായിരിക്കും ഇരിക്കുക. സുപ്രീംകോടതിയുടെ വിമർശനത്തെ തുടർന്നാണു സെന്തിൽ രാജിവച്ചത്. അശ്ലീല പരാമർശത്തിന്റെ പേരിൽ മദ്രാസ് ഹൈക്കോടതി കേസെടുത്തതോടെയാണു പൊൻമുടിയെ നീക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.