പാലാ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമായിട്ട് നാളുകളേറെയായി.
ഈ ദുരവസ്ഥക്ക് കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ചാണ്ടി ഉമ്മർ എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതിൻ്റെ ഫലമായി സംസ്ഥാനത്തൊട്ടാകെ വികസന മുരടിപ്പ് ഉണ്ടായി. കരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകൽ സമരത്തിൻ്റെ രണ്ടാം ദിനത്തിൽ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.യു ഡി എഫ് സർക്കാർ പദ്ധതി അടങ്കൽ മുൻ വർഷത്തേക്കാൾ 15% വർധന വരുത്തിയപ്പോൾ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ പദ്ധതി അടങ്കൽ തുകയിൽ 5% വർധനവു പോലും വരുത്താൻ ഇടതു സർക്കാരിനു കഴിഞ്ഞീട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.മണ്ഡലം ചെയർമാൻ പയസ് മാണി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, മാണി സി കാപ്പൻ എം.എൽ എ, ഫിൽസൺ മാത്യുസ്, എൻ.സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, ജോർജ് പുളിങ്കാട്,സന്തോഷ് കാവുകാട്ട്, മൈക്കിൾ പുല്ലുമാക്കൽ, സന്തോഷ് മണർകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.തദ്ദേശ സ്ഥാപനങ്ങളെ നിശ്ചലമാക്കിയത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും- ചാണ്ടി ഉമ്മൻ എം.എൽ. എ.
0
ശനിയാഴ്ച, ഏപ്രിൽ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.