കട്ടപ്പന: മകളോട് ലൈംഗികാതിക്രമം നടത്തിയ പിതാവിന് 17 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പൂമാല സ്വദേശിയായ 41 കാരനെതിരെയാണ് കേസ്. വീട്ടിൽ കുട്ടിയുടെ അമ്മ ഇല്ലാത്ത സമയത്താണ് ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മ കുട്ടിയെയും അനുജത്തിയെയും വീട്ടിലാക്കി അയൽക്കൂട്ടത്തിന് പോയ സമയം കുട്ടിയെ മുറയിലേക്ക് വിളിച്ച് ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ഇതിന് മുൻപും കുട്ടിയോട് ഇയാൾ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് മൊഴി.ഒരു ദിവസം കുട്ടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ മടിച്ച് നിൽകുന്നത് കണ്ട് കൂട്ടുകാരിയാണ് കാര്യം ചോദിച്ച് മനസ്സിലാക്കുന്നത്. പിന്നാലെ കുട്ടിയുടെ സുഹൃത്താണ് വിവരം സ്കൂളിലും വീട്ടിലും അറിയിച്ചത്. പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് നടക്കുന്നതിനിടയിൽ കുട്ടിയുടെ അമ്മ കൂറുമാറിയ സാഹചര്യം വെല്ലുവിളിയായിരുന്നു.മകളോട് ലൈംഗികാതിക്രമം, പിതാവിന് 17 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
0
വ്യാഴാഴ്ച, ഏപ്രിൽ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.