തൃശ്ശൂരിൽ: എം.ഡി.എം.എ. വിറ്റ കേസിൽ നെടുപുഴ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി രക്ഷപ്പെട്ടു. മനക്കൊടി സ്വദേശി ആൽവിനാണ് (21) പ്രതി. തെളിവെടുപ്പിനായി ബാംഗ്ലൂരിൽ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. പുലർച്ചെ മൂന്നാം നിലയിലെ ഹോട്ടൽ മുറിയിൽ നിന്ന് പൈപ്പിലൂടെ ഇറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്.
ഈ മാസം 6-ന് രാത്രി നെടുപുഴയിലെ വാടക വീട്ടിൽ നിന്ന് ഏകദേശം 70 ഗ്രാം എം.ഡി.എം.എയും നാല് കിലോയോളം കഞ്ചാവുമായി ആൽവിൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായിരുന്നു. ലഹരിമരുന്ന് ബാംഗ്ലൂരിൽ നിന്നാണ് എത്തിച്ചതെന്ന വിവരത്തെ തുടർന്നാണ് ആൽവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി ബാംഗ്ലൂരിൽ എത്തിച്ചത്. ആൽവിനെ പിടികൂടാൻ തൃശ്ശൂർ പോലീസ് ബാംഗ്ലൂർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കൂടാതെ തൃശ്ശൂർ കമ്മീഷണർ സ്ക്വാഡിലെ അംഗങ്ങളും ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്.എം.ഡി.എം.എ. വിറ്റ കേസിൽ നെടുപുഴ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി രക്ഷപെട്ടു.
0
ചൊവ്വാഴ്ച, ഏപ്രിൽ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.