നാഗലശ്ശേരി പിലാക്കാട്ടിരി കള്ളിക്കുന്ന് പ്രദേശത്ത് വാർത്താ ദൃശ്യങ്ങൾ രേഖപ്പെടുത്തുന്നതിനിടെ മാധ്യമപ്രവർത്തകനു നേരെയുണ്ടായ ഭീഷണിയെ തുടർന്ന് പ്രസ് ക്ലബ് ഭാരവാഹികൾ പോലീസിൽ പരാതി നൽകി. വാർത്താ സംപ്രേഷണത്തിനിടയിൽ പ്രവർത്തനം തടസ്സപ്പെടുത്തുകയും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ആംഗ്യഭാഷയിൽ വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് അനധികൃതമായി മണ്ണെടുപ്പ് നടത്തപ്പെടുന്നുവെന്നത് സംബന്ധിച്ച് നാട്ടുകാർ നേരത്തെ തന്നെ പരാതിയുന്നയിച്ചിരുന്നു. രണ്ട് വലിയ ടോറസ് വാഹനങ്ങളും ജെ.സി.ബി പോലെയുള്ള യന്ത്രങ്ങളും ഉപയോഗിച്ച് മണ്ണും പാറയും ഖനനം ചെയ്യുന്നുണ്ടെന്നായിരുന്നു. ആരോപണസംഭവത്തെ കുറിച്ച് അന്വേഷിച്ച് യഥാർത്ഥ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുന്നതിനായി മാധ്യമപ്രവർത്തകൻ പി.എ. മുഹമ്മദ് അഷ്റഫ് കള്ളിക്കുന്ന് എസ്.സി. സങ്കേതത്തിലെത്തിയപ്പോഴായിരുന്നു ഭീഷണിമാധ്യമ പ്രവർത്തകരുടെ സുരക്ഷ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ നിരുപദ്രവമായി കണ്ടൊഴുക്കാൻ കഴിയില്ലെന്നും ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒക്ക് നൽകിയ പരാതിയിൽ പ്രസ് ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.മാധ്യമപ്രവർത്തകനു നേരെയുണ്ടായ ഭീഷണി: കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.
0
ചൊവ്വാഴ്ച, ഏപ്രിൽ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.