കഞ്ചിക്കോട് വനയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷി നാശം*

പാലക്കാട്: കഞ്ചിക്കോട്-വാളയാർ വനയോര മേഖലയിൽ കാട്ടാനകളുടെ ഭീതി ഒഴിയുന്നില്ല. ഇന്നലെ പുലർച്ചെ കഞ്ചിക്കോട് പനംകാട് ചുള്ളിപള്ളത്ത് എത്തിയ ഒറ്റയാൻ ഏക്കറുകണക്കിന് നെൽക്കൃഷി നശിപ്പിച്ചു. ചുള്ളിപള്ളത്ത് സുധീഷിൻ്റെ തെങ്ങിൻതോപ്പിലെ 15 തെങ്ങുകളും കാട്ടാന കുത്തിമറിച്ചിട്ടു. മദപ്പാടുള്ള പിടി-14 എന്ന ഒറ്റയാനാണ് ഈ മേഖലയിൽ വ്യാപകമായ നാശനഷ്ടം വരുത്തുന്നത്. നല്ല വിളവ് ലഭിച്ചിരുന്ന തെങ്ങുകളാണ് നശിപ്പിക്കപ്പെട്ടത്.

കിൻഫ്ര ഭൂമി ഏറ്റെടുത്ത പ്രദേശത്താണ് നിലവിൽ ഈ കാട്ടാന തമ്പടിച്ചിട്ടുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) നിർമ്മാണം നടക്കുന്ന സ്ഥലത്തെ മതിലുകൾ പലയിടത്തും ഈ ഒറ്റയാൻ തകർത്തിട്ടുണ്ട്. ഈ തകർന്ന മതിലുകളിലൂടെയാണ് കാട്ടാന കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും എത്തുന്നത്. രാപകൽ ഭേദമില്ലാതെ പിടി-14 ഈ പ്രദേശങ്ങളിൽ വിഹരിക്കുന്നത് നാട്ടുകാർക്ക് ദുരിതമാവുകയാണ്. ഉൾവനത്തോടു ചേർന്നുള്ള ഫെൻസിംഗ് പൂർണ്ണമായും തകർത്തതിനാൽ ചുള്ളിമട, കടുകംപള്ളം, കൊട്ടാമുട്ടി, വാധ്യാർചള്ള, വലിയേരി തുടങ്ങിയ പ്രദേശങ്ങളിലും ആനശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം വലിയേരിയിൽ ഒരു ട്രാക്ടറും കാട്ടാന നശിപ്പിച്ചിരുന്നു.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പുതുശ്ശേരി പഞ്ചായത്തിൽ മൂന്ന് വാച്ചർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും, കാട്ടാനശല്യത്തിന് യാതൊരു കുറവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കൊയ്ത്തു കഴിയുന്നതുവരെയെങ്കിലും കാട്ടാനകളിൽ നിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹെക്ടർ കണക്കിന് കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. പിടി-14, ചുരുളിക്കൊമ്പൻ എന്നീ ഒറ്റയാനകൾക്കൊപ്പം 18 അംഗങ്ങളുള്ള ഒരു ആനക്കൂട്ടവും കഞ്ചിക്കോട് വനയോര മേഖലയിൽ തമ്പടിച്ചിട്ടുള്ളത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !