പാലായിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര ആരോപണങ്ങളുമായി കടയുടമ ജോയ് രംഗത്ത്, വനിതകൾ അടക്കമുള്ളവർ മദ്യലഹരിയിൽ ആയിരുന്നെന്നും ആരോപണം..

കോട്ടയം:പാലായിലെ തട്ടുകട സംഘർഷത്തിൽ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ച് കടയുടമ ജോയി സെബാസ്റ്റ്യൻ.

ഇന്നലെ വൈകുന്നേരം പാലാ ഈരാറ്റുപേട്ട റൂട്ടിൽ പ്രവർത്തിക്കുന്ന ജോയ്സ് ഫാസ്റ്റ് ഫുഡ്‌ കടയിൽ ഭക്ഷണം കഴിക്കാനെത്തിയ എറണാകുളം വരാപ്പുഴ സ്വദേശികളായ വിനോദ സഞ്ചാരികൾ ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും ഭക്ഷണം ഓർഡർ ചെയ്യുകയും, അത് റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ വാഹനത്തിനുള്ളിൽ കൊണ്ട് വെച്ച് കഴിക്കുകയും മദ്യപിക്കുകയും ചെയ്ത ശേഷം പഴകിയ ഭക്ഷണമാണ് എന്ന് കടയുടമയോട് പറയുകയും സ്ത്രീകൾ അടക്കമുള്ളവർ മദ്യലഹരിയിൽ ജീവനക്കാരെയും തന്നെയും ആക്രമിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു എന്ന് തട്ടുകട ഉടമ ജോയ് പറയുന്നു,
ഇരുപതു വർഷത്തിലേറെയായി തട്ടുകട നടത്തുന്ന താൻ ഇതുവരെ പഴകിയ ഭക്ഷണം നൽകിയിട്ടില്ലെന്നും മദ്യലഹരിയിൽ വിനോദസഞ്ചാരികൾ നടത്തിയ ആക്രമണം തന്നെ ഞെട്ടിച്ചെന്നും ജോയ് പറയുന്നു. 

തന്നെ ആക്രമിച്ച ശേഷം സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി കള്ളകേസ് കൊടുക്കാനും തന്നെയും തന്റെ വ്യാപാര സ്ഥാപനത്തെയും പൊതു സമൂഹത്തിനു മുൻപിൽ താഴ്ത്തികെട്ടുന്നതിനും വന്നവർ ചില മാധ്യമങ്ങളെ ഉപയോഗിച്ചെന്നും ജോയ് പറയുന്നു.

സംഭവത്തിൽ സ്ഥലത്തെത്തിയ പോലീസ് അധികാരികൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത് എന്നും വിഷയത്തിൽ എറണാകുളം വരാപ്പുഴ സ്വദേശികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തട്ടുകട ഉടമ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !