തിരുവനന്തപുരം: വിതുര ബോണക്കാട് ഉൾകാട്ടിൽ മൂന്നിടങ്ങളിലായി മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.
പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന് താഴെയായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്.വിതുര പൊലീസും വനംവകുപ്പും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൃതദേഹത്തിൻ്റെ തലയും ഉടലും കാലും മൂന്നു സ്ഥലത്തായിട്ടാണ് കിടന്നിരുന്നത്. ശരീരത്തിൽ ഭഗവാൻ എന്ന് എഴുതിയിട്ടുണ്ട്. ഉള്‍ക്കാട്ടിലടക്കം ഇപ്പോൾ പരിശോധന തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.