റിയാദ്: ഗതാഗത നിയമലംഘന പിഴകൾക്ക് ഇളവ് ലഭിക്കുന്നതിന്റെ സമയ പരിധി അവസാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം.
ഗതാഗത നിയമ ലംഘനങ്ങൾക്ക് 50% ഇളവ് എന്ന ആനുകുല്യം ഏപ്രിൽ 18 ന് അവസാനിക്കും എന്ന് മുറൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വർഷം മുമ്പ് 2024 ഏപ്രിൽ 18-ന് ആയിരുന്നു ഇളവ് പ്രഖ്യാപിച്ചിരുന്നത്.ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നീ നാലു നിയമ ലംഘനങ്ങൾ ഒഴികെയുള്ള നിയമ ലംഘനങ്ങൾക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.