ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വർധിക്കുന്നതിന് അനുസരിച്ച് കടവും കൂടുകയാണ്. കടം കൂടുക മാത്രമല്ല, വായ്പ തിരിച്ചടവിലെ പ്രശ്നങ്ങളും വീഴ്ചകളും കൂടുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. 2024 ൽ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് വീഴ്ചകൾ 6,742 കോടി രൂപയായി ഉയർന്നു. 2024 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇത് 28.42% വർദ്ധനവ് രേഖപ്പെടുത്തി.
2024-ൽ ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും ഏകദേശം മൂന്നിലൊന്ന് (30%) കടം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫൈ കൊമേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. വിവിധ മേഖലകളിലെ 20,000 വ്യാപാരികളിൽ നിന്നുള്ള ഇടപാട് ഡാറ്റ വിശകലനം ചെയ്തുകൊണ്ട് 'ഹൗ ഇന്ത്യ പേയ്‌സ്' എന്ന തലക്കെട്ടിൽ ഇന്ത്യയുടെ പേയ്‌മെന്റ് മുൻഗണനകളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇത് പരാമർശിച്ചിരിക്കുന്നത്.2010-11 കാലയളവിൽ ഇന്ത്യയിലെ മൊത്തം ഗാർഹിക കടം ജിഡിപിയുടെ 8% ആയിരുന്നു, അത് ഇപ്പോൾ ജിഡിപിയുടെ 37% ആയി ഉയർന്നിട്ടുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ പിനാക്കി ചക്രവർത്തി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.