മലപ്പുറം: തിരുവാലിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. സാമ്പിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.
സംഭവം നടന്ന പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിതമായി ചൂട് കാരണമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ് വര്‍ഷം ഇവിടെ നിപ്പ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.ഇന്നലെ(ബുധനാഴ്ച്ച) വൈകിട്ടാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തുന്നത് 15ാളം കുഞ്ഞുവവ്വാലുകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. അമിതമായി ചൂട് കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
കൂടുതല്‍ വ്യക്തത വരുത്താനായിട്ടാണ് ഈ സാമ്പിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. സംഭവം നടന്ന പ്രദേശത്ത് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.