രണ്ട് കാമുകിമാരിൽ ഒരാളെ കൊലപ്പെടുത്തിയത് കാമുകിയുടെയും മറ്റൊരു പെൺകുട്ടിയുടെയും സഹായത്തോടെ..ചുരത്തിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ചുരുളഴിച്ച് പോലീസ്

സേലം: യുവതിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍.

തിരുച്ചിറപ്പള്ളി സ്വദേശി കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്പലൂര്‍ സ്വദേശി അബ്ദുള്‍ ഹഫീസ്(22), ഇയാളുടെ മറ്റൊരു കാമുകി ആവഡി സ്വദേശി താവിയ സുല്‍ത്താന(22), സുല്‍ത്താനയുടെ സുഹൃത്ത് മോനിഷ എന്നിവരെ സേലം പോലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായ മോനിഷ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.മാര്‍ച്ച് ഒന്നാംതീയതിയാണ് മൂവരും ചേര്‍ന്ന് ലോകനായകിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. 

തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലോകനായകി സേലത്തെ സ്വകാര്യ കോച്ചിങ് സെന്ററില്‍ അധ്യാപികയായിരുന്നു. സേലത്തെ ഹോസ്റ്റലിലായിരുന്നു യുവതിയുടെ താമസം.


മാര്‍ച്ച് ഒന്നാംതീയതി മുതല്‍ യുവതിയെ കാണാതായതോടെ ഹോസ്റ്റല്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും അബ്ദുള്‍ ഹഫീസും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.

ലോകനായകിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് ഹഫീസിലേക്ക് അന്വേഷണമെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.


മറ്റൊരു കാമുകിയായ സുല്‍ത്താനയുടെയും ഇവരുടെ സുഹൃത്തായ മോനിഷയുടെയും സഹായത്തോടെ ലോകനായകിയെ കൊലപ്പെടുത്തിയെന്നായിരുന്നു ഹഫീസിന്റെ മൊഴി. പിന്നാലെ കൂട്ടുപ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു.

സാമൂഹികമാധ്യമത്തിലൂടെയാണ് മുഖ്യപ്രതിയായ ഹഫീസും ലോകനായകിയും പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പമായി വളര്‍ന്നു. ഇതേസമയം, സുല്‍ത്താനയുമായും ഹഫീസിന് പ്രണയമുണ്ടായിരുന്നു. അടുത്തിടെ ഹഫീസും സുല്‍ത്താനയും തമ്മിലുള്ള ബന്ധം ലോകനായകി അറിഞ്ഞു. ഇതേച്ചൊല്ലി വഴക്കിടുകയും സുല്‍ത്താനയുമായുള്ള ബന്ധത്തെ എതിര്‍ക്കുകയുംചെയ്തു. 

ഇതോടെയാണ് ഹഫീസ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സുല്‍ത്താനയുടെയും നഴ്സിങ് വിദ്യാര്‍ഥിനിയായ മോനിഷയുടെയും സഹായത്തോടെ ലോകനായകിയുടെ ശരീരത്തില്‍ മാരകമായ അളവില്‍ മരുന്ന് കുത്തിവെയ്ക്കുകയും പിന്നാലെ യേര്‍ക്കാടിലെ ചുരം റോഡില്‍നിന്ന് പാറക്കെട്ടുകളിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

പ്രതികളുടെ മൊഴി ലഭിച്ചതോടെ യുവതിയുടെ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. കൊലപാതകം നടന്നതും യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചതും യേര്‍ക്കാടായതിനാല്‍ സേലം പോലീസ് യേര്‍ക്കാട് പോലീസിനെയും വിവരമറിയിച്ചു. 

തുടര്‍ന്ന് യേര്‍ക്കാട് പോലീസ് നടത്തിയ തിരച്ചില്‍ ചുരം റോഡിലെ പാറക്കെട്ടുകള്‍ക്കിടയില്‍നിന്ന് യുവതിയുടെ അഴുകിയനിലയിലുള്ള മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !