മൂന്നാർ ;യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്നു സൂചന. സംഭവസ്ഥലത്തു നിന്നു മുങ്ങിയ സുഹൃത്തിനെ നാട്ടുകാർ മറയൂരിൽനിന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു.
വട്ടവട കൊട്ടാക്കമ്പൂർ പെരിയ വീട്ടിൽ ബാലകൃഷ്ണൻ-വേലമ്മാൾ ദമ്പതികളുടെ മകൾ കലൈവാണി(31)യാണു മരിച്ചത്. ഇവരുടെ സുഹൃത്തും അയൽവാസിയുമായ രാമചന്ദ്രൻ (അയ്യപ്പൻ–35) ആണു പിടിയിലായത്. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന കലൈവാണിയും 2 മക്കളും അമ്മയോടൊപ്പമാണു കഴിഞ്ഞിരുന്നത്.
വെള്ളിയാഴ്ച രാത്രി അമ്മയും മക്കളും മറ്റൊരു വീട്ടിലാണ് ഉറങ്ങിയത്. രാത്രി മദ്യലഹരിയിലായിരുന്ന രാമചന്ദ്രൻ വീട്ടിലെത്തിയിരുന്നു. തമ്മിൽ വഴക്കുണ്ടായെന്നും പിന്നീട് താൻ ഉറങ്ങിപ്പോയെന്നും പുലർച്ചെ 2.30ന് ഉണർന്നപ്പോൾ കലൈവാണി തൂങ്ങിനിൽക്കുന്നതായി കണ്ടുവെന്നും-
ഉടൻ ഷാൾ അറുത്ത് കട്ടിലിൽ കിടത്തിയ ശേഷം സമീപത്തുള്ള തന്റെ അമ്മയെ വിവരമറിയിച്ചെന്നും പിടിയിലായ യുവാവ് പൊലീസിനോടു പറഞ്ഞു. നിമിഷ, നിജി എന്നിവരാണു മരിച്ച കലൈവാണിയുടെ മക്കൾ. ദേവികുളം പൊലീസ് അന്വേഷണമാരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.