കോട്ടയം;വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ ഇരുമ്പ് വടിക്കു അടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി 'ഇരുട്ട് ആന്റോ'എന്ന് വിളിക്കുന്ന ആന്റോ വര്ഗീസിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
വിവിധ സ്റ്റേഷനുകളിലായി 7 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ കുറവിലങ്ങാട്, കുന്നുംപുറം ഭാഗത്ത്, പറക്കാട്ടിൽ വീട്ടിൽ നിഖിലിനാണ് പരിക്കേറ്റത്.
പ്രതിയെ കുറിച്ച് അന്വേഷിച്ചു വരവേ 12/3/25 തീയതി മെഡിക്കൽ കോളേജ് ഭാഗത്ത് വച്ച് കണ്ടെത്തിയ പ്രതിയെ പോലീസ് സഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കുറവിലങ്ങാട് പോലീസ്‌റ്റേഷൻ SI മാരായ ശരണ്യ S ദേവൻ,മഹേഷ് കൃഷ്ണൻ,ASI വിനോദ്, cpo ദിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.