പട്ന: മുഖ്യമന്ത്രി നിതീഷ് കുമാർ ‘ഭാംഗ്’ (കഞ്ചാവ് പാനീയം) കഴിച്ചു സഭയിൽ വരുന്നതിനാലാണു സ്ത്രീകളെപ്പറ്റി അശ്ലീലം പറഞ്ഞ് ആംഗ്യങ്ങൾ കാട്ടുന്നതെന്നു ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് റാബ്റി ദേവി.
റാബ്റി ദേവിയോടു നെറ്റിയിൽ പൊട്ടിടുന്നത് എന്തിനാണെന്നു ചോദിച്ചു സഭയിൽ ആംഗ്യം കാട്ടി ആക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം.
ബിഹാറിനു വികസനമുണ്ടായതു 2005നു ശേഷമാണെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അവകാശവാദത്തെ എതിർത്തു റാബ്റി ദേവി പ്രസംഗിക്കവേയാണു നിതീഷുമായി വാക്കേറ്റവും വിവാദ പരാമർശങ്ങളുമുണ്ടായത്.റാബ്റി ദേവിയെ അപമാനിച്ച നിതീഷ് രാജിവച്ച് ഏതെങ്കിലും ആശ്രമത്തിലേക്കു പോകണമെന്നു നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.മനോനില തകരാറിലായ നിതീഷിനോടു സഹതാപമാണു തോന്നുന്നത്. ഈ പ്രായത്തിൽ അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നു ദൈവത്തോടു പ്രാർഥിക്കാൻ മാത്രമേ കഴിയുകയുള്ളൂവെന്നും തേജസ്വി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.